Posts

Showing posts from November, 2021

അനോക്ഷി(കഥ)

തലേദിവസം കമ്പനി വക ഒരുലോഡ് വർക്കുകൾ തീർത്ത് ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വഴുതി വീണ ഗിരീഷ് ഒരു കാരണവും ഇല്ലാതെ ഞെട്ടി എഴുന്നേറ്റു. ഇരുട്ട് കയറിയ ഭിത്തിയിൽ കണ്ണുകൾ എന്തോ തിരയുന്നത് പോലെ ഒന്ന് പരതി. ആരോ തന്നെ ഈ അസമയത്ത് തേടുന്നു. അവൻ എഴുന്നേറ്റു പുറത്ത് ഇറങ്ങി നിശ്ചലമായ നഗര വഴിയിലൂടെ നടന്നു. നഗരം കടന്ന് ഗ്രാമത്തിലേക്ക് അവന്റെ കാലുകൾ സഞ്ചരിച്ചപ്പോൾ ദേഹം ഉരുകി വിയർപ്പു തുള്ളികൾ കാൽ വിരൽ വിടവുകളിലൂടെ ഇടുക്കി ഡാം ഷട്ടറുകൾ വഴി വെള്ളം പോകുന്നത് പോലെ ഒഴുകി. എന്തോ വലിയ ഇൻഫോർമേഷൻ വഹിച്ച് ആരോ തന്നെ അനോക്ഷിക്കുന്നതായി ഗിരിഷിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. എത്ര ജിഗാ ബൈറ്റുകൾ ഉണ്ടാവും അത്, അതോ ടെറാ ബൈറ്റോ. തലേന്ന് കണ്ട ബ്രാഡ്പിറ്റ് മൂവി 'ഫൈറ്റ് ക്ലബ്ബ്' ഏകദേശം രണ്ടു ജി ബി ഉണ്ടായിരുന്നു. എച് ഡി പ്രിന്റ് ആയിരുന്നു അത്. സിനിമ കണ്ടു അവൻ മനസിലായ കാര്യങ്ങൾ കൂട്ടുകാരന്മാരുമായി പങ്കിടാൻ തയാറായില്ല. കാലുകൾ നഗരത്തിൽ നിന്നും ഗ്രാമവഴികളിലേക്ക് നീങ്ങി. ഇരുട്ട് കനത്ത് വന്നു. ആനയോളം വലിപ്പം വരുന്ന ആ വിവരവും ആയി തന്നെ അന്വോക്ഷിക്കുന്ന മനുഷ്യനെ, താൻ അന്വോക്ഷിക്കുന്ന മനുഷ്യനെ കാണാതെ അയാൾ വ്യാകുലപ്പെട്ടപ്പോൾ ദൂ...

തൊണ്ടിമുതൽ ബോധോദയം(കഥ)

ത്രിവിക്രമൻ തന്റെ നൂറ്റിയമ്പതാമത്തെ കൃത്യത്തിലേക്ക് കടന്നു. തന്റെ വയറ്റിപിഴപ്പും കലയും സമന്വയിപ്പിച്ച്  ശരീരം പാമ്പിനെ പോലെ വസവന്റെ വീടിന്റെ ഓട് മേൽക്കൂരയിൽ ഇഴഞ്ഞു. താൻ ഒരു കള്ളനായതിന് കാരണം ഈ നാട്ടുകാർ തന്നെയാണ് എന്നതാണ് അവന്റെ വാദം. കുട്ടിക്കാലത്ത് പാപ്പച്ചന്റെ കടയിൽ നിന്നും പറ്റുപ്പറഞ്ഞ് കുറച്ചു വാളൻപുളി മേടിക്കാൻ പോയതാണ്. പറ്റ് കൂടി വരുന്നതിനാൽ അയാളുടെ ഉണ്ടക്കണ്ണുകളിലെ നീരസം വിക്രമൻ വായിച്ചു. സംഗതി അന്തരീക്ഷം മോശം ആണെങ്കിലും വിക്രമന്റെ കണ്ണ് അവിടെ ചാക്കിൽ വച്ചിരുന്ന നിലകടലയിൽ ഉടക്കി കൊതി കയറി. വീട്ടിൽ ചെന്നാൽ അമ്മ ആകെ തരുക കുറച്ചു ചോറും വറ്റാണ്. അത് കിട്ടണമെങ്കിൽ കഞ്ഞിവെള്ളത്തിൽ മുങ്ങി തപ്പണം. പാപ്പച്ചൻ മറ്റൊരാളുമായി കച്ചവടത്തിൽ ഏർപ്പെട്ട നേരത്ത് വിക്രമൻ നിലകടലകൾ പലതും പോക്കറ്റിൽ ഇട്ടു. കൃത്യം നടത്തി തല ഉയർത്തിയപ്പോൾ അവന്റെ കണ്ണുകൾ തീ ജ്വലിക്കുന്ന രണ്ടു കണ്ണുകൾ കണ്ടു. ആളുകൾ കൂടി. പാപ്പച്ചന്റെ കൈകൾ വിക്രമന്റെ മുഖത്തും പുറത്തും പാടുകൾ വീഴ്ത്തി. അന്ന് മുതൽ വെറും വിക്രമൻ ത്രിവിക്രമൻ ആയി. നാട്ടുകാരും കൂട്ടുകാരും അവനെ മുനവച്ചു സംസാരിക്കാനും എഴുതാപുറങ്ങൾ എഴുതാനും തുടങ്ങി. അവൻ വളർ...

പഥികൻ (കഥ)

തെക്കൻ ദേശത്തുനിന്നും വടക്കൻ ദേശത്തെ തന്റെ വീട്ടിലേക്ക് പോകുകയാണ് മാധവൻ. ഇരുട്ടിന്റെ പടുകുഴിയിലേക്ക് സാവധാനം ഇറങ്ങിയ മാധവൻ അതു തിരിച്ചറിഞ്ഞത് ചുവടുകൾ പലതും പിഴച്ചപ്പോൾ ആണ്.കരിംകാറ്റ് കണ്ണിൽ അടിച്ചു മൂടൽ കേറിയപ്പോൾ മനക്കാഴ്ച്ച വച്ചു കൈവിരലുകൾ നിലത്ത് പരതി.ഇടുത്തിപോലെ ആ സത്യം അയാളെ പിടിച്ചുലച്ചു.ചിതറികിടക്കുന്ന മുളത്തടി നാരുകൾ,ചെമ്പിൽ തീർത്ത മണിനാദങ്ങളുടെ ചീളുകൾ.പാഴ്മരതടികളും പാറകല്ലുകളും നിറഞ്ഞു കേറിയ ഒറ്റവഴി. മാധവന്റെ കാലുകൾ തളർന്നു.ഓരോ രോമകൂപങ്ങളിൽ നിന്നും വിയർപ്പുമണികൾ പൊട്ടി വീണു.കൈവിരലുകൾ വെട്ടിവിറച്ചു.മനസ്സ് ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് കുത്തിവീണു.കൂരിരുട്ടിൽ താൻ എത്തിച്ചേർന്നിരിക്കുന്നത് രാത്രി ആരും പോകാൻ മടിക്കുന്ന മരതകമലയിലേക്കുള്ള ഒറ്റവഴിയിലാണ്.രാത്രിയുടെ ഒന്നാം യാമശേഷം നിധിവെളിപ്പെടുത്തി കാവലിരിക്കുന്ന മണ്ണാർഭുതത്തിന്റെ മരതകമല.നിധി മോഹിച്ച് വരുന്ന ആരെയെങ്കിലും കൺവെട്ടത്ത് കാണുന്ന നേരം ഭൂതം കൈയിൽ കരുതിയ മണികൾ മുഴക്കും.കൂട്ടമണികൾ മുഴക്കി പൊട്ടിചിതറി തെറിക്കുന്നതിനു മുൻപ് മരതക മലയിൽ ഉറങ്ങി കിടക്കുന്ന ആയിരം പടയാളികൾ നിദ്ര വെടിഞ്ഞ് മുളയിൽ തീർത്ത കുന്തങ്ങളുമായി പുറത്തു വരും.കുന്ത...