Posts

Showing posts from September, 2024

മുംബൈവാല

  ബിടെക് പഠനം ഒക്കെ കഴിഞ്ഞു വീട്ടിൽ ഇരുപ്പായിട്ട് ഒരു കൊല്ലം ആയി.ജോലി ഒന്നും ആയിട്ടും ഇല്ല.അങ്ങനെ ഒക്കെ ഇരുന്നപ്പോൾ ആണ് ജൂലൈ 14-നു അമലും,ആൽബിൻ-പീറ്ററും ധ്യാനം എന്ന പ്ലാൻ മാറ്റി മുംബൈ വരെ പോകാൻ പ്ലാനിട്ട് എന്നെ വിളിക്കുന്നത്.അമലിന്റെ കസിൻ തോമു അവിടെ ഉണ്ട്.എണ്ണിപ്പറക്കി നോക്കിയപ്പോൾ കൈയിൽ ഒരു 300 രൂപ.പിന്നെ ഒന്നും നോക്കില്ല ഇന്റർവ്യൂ എന്ന് പറഞ്ഞു അമ്മേടെ കൈയിൽ നിന്ന് ഒരു 500-രൂപയും ചേട്ടന്റെ കൈയിൽ നിന്ന് എ.ടി.എം കാർഡും കൈപ്പറ്റി എറണാകുള൦ സൗത്തിലേക്കു.ഏകദേശം ഒരു ദിവസം തികച്ചുള്ള യാത്ര വേണം.11 മണിയുടെ മംഗലാപുരം ട്രെയിൻ കേറി,മുന്ന് പേർക്കു 345  രൂപ ജനറൽ ടിക്കറ്റിൽ.കേറി ഇരിക്കാനുള്ള സീറ്റ് ഒന്നും ഇല്ല.പിന്നെ ചാലക്കുടി പോട്ടയിൽ യഥാർത്ഥ ധ്യാനം കൂടാൻ പോയ കുറച്ചു പിള്ളേരെ കിട്ടി സംസാരിക്കാൻ.നിൽപ്പോടു നിൽപ്പ്.രണ്ടു മൂന്ന് സ്റ്റേഷൻ കഴിഞ്ഞു അവരിലൊരാൾ തലകറങ്ങി വീണു.അടുത്ത സ്റ്റേഷനിൽ ആളെ ഡിസബിലിറ്റി കംപാർട്മെന്റിലേക്ക് ഒരുവന്റെ കൂടെ മാറ്റിച്ചു.പീറ്ററിനും അമലിനും ഇത് പുതിയ അനുഭവം ആണ്.പണ്ട് ഞാൻ കോഗർണ്ണക്കു പോയിട്ടുണ്ട് ജനറലിൽ.അന്ന് കിടക്കാൻ സ്‌ഥലം കിട്ടാഞ്ഞിട്ട് ഭായിയോട് പറഞ്ഞു സീറ്റ് പങ്കിട്ട...

ഉള്ളൊഴുക്ക്

 ക്രിസ്റ്റോ ടോമി എഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ഉള്ളൊഴുക്ക്’. കറി & സൈനൈഡ് എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോകുമെന്ററിറി ചെയ്ത സംവിധായകൻ ആണ് ക്രിസ്റ്റോ.  സിനിമയുടെ പ്രമേയവും അവതരണവും തികച്ചും വേറിട്ടു നിൽക്കുന്നു. ഒരു മഴ പെയ്തു തുടങ്ങുന്നു. അതിന്റെ ശക്തി കൂടി വരുന്നു. അത് പെയ്തു വെള്ളം കയറുന്നതു ഒരു മരണവീട്ടിലാണ്. മോർച്ചറിയിൽ മരിച്ചു കിടക്കുന്നയാളെ വീട്ടിൽ പ്രാർഥന ചൊല്ലി അടക്കുവാൻ പറ്റാത്ത അനിശ്ചിതാവസ്ഥയുള്ള വീട്.  അതെസമയം അയാളുടെ ഭാര്യയായ അഞ്ചുവിന്റെ ഉള്ളിൽ ആശങ്കയുടെയും ആഗ്രഹങ്ങളുടെയും ഉള്ളോഴുക്കുക്കൂടി ഉണ്ടാകുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് മാത്രം വഴങ്ങി ഇഷ്ടമിലാത്ത ഒരാളുടെ ഒപ്പം ജീവിക്കേണ്ടി വന്ന അഞ്ചു അവൾ ആഗ്രഹിക്കുന്നപ്പോലെ ജീവിക്കുവാൻ തീരുമാനിക്കുന്നതു ആ മരണവീട്ടിൽ മറ്റൊരു സങ്കർഷാവസ്ഥയ്ക്ക് വഴി വെക്കുന്നു. അഞ്ജുവിന്റെ കാര്യത്തിലും ആ മരണവീടുപ്പോലെ ഒരു അനിശ്ചിതമായ അവസ്ഥ ഉണ്ടാകുന്നു. സിനിമ എന്ന നിലയിൽ ഓരോ കഥാപ്പാത്രത്തിനും കൃത്യമായ സവിശേഷതയും വ്യക്തതയും നൽകിയാണ് തിരക്കഥയുടെ പോക്ക്.   അഞ്ജുവിനെ ചുറ്റി നിലക്കൊള്ളുന്ന അവളുടെ അടുത്ത ആളുകൾ അഞ്ചുവ...